ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി യു.ജി.സി ആവിഷ്കരിച്ച സംയുക്ത ബിരുദ, ഇരട്ട ബിരുദം അടക്കം പദ്ധതികളുമായി സഹകരിക്കാനും ഇന്ത്യയിൽ ഉപഗ്രഹ കേന്ദ്രങ്ങൾ തുടങ്ങാനും താൽപര്യമറിയിച്ച് 48 വിദേശ സർവകലാശാലകൾ. ഇതിന്റെ തുടർച്ചയായി വിവിധ വിദേശ അംബാസഡർമാരുമായി യു.ജി.സി അദ്ധ്യക്ഷൻ എം.ജഗദീഷ് കുമാർ ഉടൻ ചർച്ച തുടങ്ങും. മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്നടക്കം പ്രതിനിധികൾ ചർച്ചയ്‌ക്കായി ഇന്ത്യയിലെത്തും.
സ‌്കോട്ടലൻഡ് ഗ്ളാസ്‌കോ സർവകലാശാല, ദിയാകിൻ സർവകലാശാല, ക്യൂൻസ്‌ലൻഡ് സർവകലാശാല, ടോക്കിയോ സർവകലാശാല, കേംബ്രിഡ്ജ് സർവകലാശാല, ബാങ്കർ സർവകലാശാല, ജെന സർവകലാശാല, ഡർബൻ ടെക്‌നിക്കൽ സർവകലാശാല, സ്റ്റാൻഫോർഡ് സർവകലാശാല, മസചൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി തുടങ്ങിയവ താത്പര്യം അറിയിച്ചവയിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |