ഹൈദരാബാദ്: ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കാർ ഡ്രൈവറായ ഷെയ്ഖ് കലീം അലി, മുഹമ്മദ് ലുഖ്‌മാൻ അഹമ്മദ് യസ്‌ദാനി എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
ഇക്കഴിഞ്ഞ മേയ് 31നാണ് സംഭവം.
ഷഹീൻനഗറിലുള്ള പിതാവിന്റെ വീട്ടിലേക്ക് പോയ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ദേഹമാസകലം മുറിവുകളുമായി പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഷഹീൻനഗറിലുള്ള പിതാവിന്റെ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയ കലീം സഹായം വാഗ്‌ദാനം ചെയ്യുകയും സുരക്ഷിതമായി എത്തിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കൂടെ കൂട്ടുകയുമായിരുന്നു. പിന്നീട് കൂട്ടുകാരനായ ലുഖ്‌മാന്റെ സഹായത്തോടെ അയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പുലർച്ചെ സ്വന്തം വണ്ടിയിൽ പെൺകുട്ടിയെ സുൽത്താൻഷാഹിയിൽ ഉപേക്ഷിച്ച് കലീം രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |