ന്യൂയോർക്ക്: കൊവിഡിന് ശേഷം കുത്തനെ ഉയർന്ന വിമാനനിരക്ക് ഉടൻ കുറയാനിടയില്ലെന്നും ഇൗ സീസണിൽ നിരക്ക് 30 ശതമാനത്തോളം വർദ്ധിക്കുമെന്നും വിദഗ്ദ്ധർ. ഇന്ധനവില വർദ്ധനവിനൊപ്പം യാത്രക്കാർ 'പ്രതികാരബുദ്ധിയോടെ" പറക്കാൻ തുടങ്ങിയതാണ് കാരണം.
കൊവിഡ് കാലത്തെ അടച്ചിടലിൽ നിന്നുള്ള മോചനമെന്ന നിലയ്ക്ക് പണക്കാരായ യാത്രക്കാർ വാശിയോടെ വിമാനയാത്ര നടത്തുകയാണ്. ഇത് തിരിച്ചറിഞ്ഞ എയർലൈനുകൾ കൊവിഡ് കാലത്തെ നഷ്ടം നികത്താനുള്ള അവസരമായി കണ്ട് ടിക്കറ്റ് നിരക്ക് ഉയർത്തുന്നുവെന്നാണ് വിലയിരുത്തൽ.
റഷ്യ-യുക്രെയിൻ യുദ്ധം ആരംഭിച്ച ശേഷം 38 ശതമാനത്തിലധികം ഇന്ധനച്ചെലവേറിയതും നിരക്ക് വർദ്ധനയ്ക്കിടയാക്കി. 2019ൽ ഇത് 27 ശതമാനമായിരുന്നു. വിമാനങ്ങളുടെ കുറവാണ് മറ്റൊരു കാരണം. ചില എയർലൈനുകൾ കൊവിഡ് കാലത്ത് പൂട്ടിപ്പോയത് കൂടാതെ പല കമ്പനികളും പറക്കുന്ന കേന്ദ്രങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തി. സീറ്റുകൾ കുറഞ്ഞതോടെ നിരക്ക് ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |