ബംഗളൂരു: ബംഗളൂരു എം.ജി റോഡിലെ ഹോട്ടലിൽ നടന്ന നിശാപാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടൻ ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂറിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് സിദ്ധാന്ത് പിടിയിലായത്.
ഞായറാഴ്ച ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് റെയ്ഡ് നടത്തി. പാർട്ടിയിൽ പങ്കെടുത്ത 35 പേരുടെയും സാമ്പിളുകൾ വൈദ്യ പരിശോധനയ്ക്ക് അയച്ചു. അതിൽ സിദ്ധാന്ത് ഉൾപ്പെടെ ആറുപേരുടെ സാമ്പിളുകൾ പോസിറ്റീവായെന്നും ഇവരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു. ഇവർക്കെതിരെ നാർകോട്ടിക് ഡ്രഗ് ആൻഡ് സൈകോട്രാപിക് സബ്സ്റ്റന്റ് ആക്ട് പ്രകാരം കേസെടുത്തു. ഇവർ പാർട്ടിക്ക് വരുന്നതിനു മുമ്പാണോ, പാർട്ടിയിൽ വന്നതിന് ശേഷമാണോ ലഹരി ഉപയോഗിച്ചതെന്ന് വ്യക്തമല്ല. നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട്, ലഹരി കൈവശം വച്ചെന്നാരോപിച്ച് ശ്രദ്ധ കപൂറിനെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |