മുംബയ്: എൻ.സി.പി അദ്ധ്യക്ഷൻ ശരദ്പവാറിനെതിരെ സമൂഹമാദ്ധ്യമ പോസ്റ്റിട്ടതിന്റെ പേരിൽ മറാത്തി നടി കേതകി ചിതാലെയെ (29) അറസ്റ്റു ചെയ്തതിൽ മഹാരാഷ്ട്ര ഡി.ജി.പി രജനീഷ് സേത്തിന് ദേശീയ വനിതാ കമ്മിഷന്റെ നോട്ടീസ് അയച്ചു.
ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനും ഇന്ന് നേരിട്ട് ഹാജരാകാനും നോട്ടീസിൽ പറയുന്നു
എൻ.സി.പി പ്രവർത്തകരുടെ പരാതിയിൽ മേയ് 15നാണ് നടിയെ കൽവ പൊലീസ് അറസ്റ്റ് ചെയ്തത്.
അതിനിടെ, തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് നടി ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ജാമ്യം അനുവദിച്ചെങ്കിലും മറ്റ് കേസുകളിൽ പ്രതിയായതിനാൽ ജയിലിൽ തുടരണം.
കേതകിയെ തനിക്കറിയില്ലെന്നും സമൂഹമാദ്ധ്യമത്തിലെ കുറിപ്പിൽ അവരെന്താണ് പറഞ്ഞത് എന്നതിനെപ്പറ്റി ധാരണയില്ലെന്നും പവാർ പ്രതികരിച്ചിരുന്നു. പോസ്റ്റിട്ടതിന് മാപ്പു പറയില്ലെന്ന് കേതകി ചിതാലെ വ്യക്തമാക്കിയിരുന്നു.
‘കലംബോലി പൊലീസ് ഫോൺ വിളിച്ച് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. കൽവ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നു. കലംബോലി പൊലീസ് ചില പേപ്പറുകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. അതിനു പിന്നാലെ കൽവ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കൽവ പൊലീസ് നോട്ടിസ് നൽകിയിരുന്നില്ല. കൽവ പൊലീസിന്റെ വാഹനത്തിൽ കയറ്റുന്നതിനിടെ ഒരു വനിതാ എൻസിപി പ്രവർത്തകയുടെ നേതൃത്വത്തിലുള്ള ജനക്കൂട്ടം തന്നെ ആക്രമിച്ചു. തന്നെ ആക്രമിക്കാൻ എൻസിപി ഗുണ്ടകളെ പൊലീസ് അനുവദിച്ചു.’
– കേതകി ഹർജിയിൽ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |