ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കൈമാറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്നലെ രാവിലെ 11മണി മുതൽ രാത്രി വരെ രാഹുലിനെ ചോദ്യം ചെയ്‌തിരുന്നു.
ഇ.ഡി നടപടിയിൽ കോൺഗ്രസ് ജന്ദർമന്ദറിൽ പ്രതിഷേധിച്ചു. കൊണാട്ട്പ്ളേസിൽ അടക്കം കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം രാവിലെ 11മണിക്കാണ് രാഹുൽ ഇന്നലെ ഇ.ഡി ഓഫീസിലെത്തിയത്. ഉച്ചഭക്ഷണത്തിനായി അനുവദിച്ച ഒരു മണിക്കൂർ ഇടവേളയ്‌ക്കു ശേഷം വൈകിട്ട് 4.45 ഓടെ ചോദ്യം ചെയ്യൽ പുനരാരംഭിച്ചു.ഇഡി നടപടിക്കെതിരായ കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചിരുന്നു. ഓഫീസ് ജീവനക്കാരെപ്പോലും കടത്തിവിട്ടില്ല. തുടർന്ന് പ്രവർത്തകരും നേതാക്കളും ജന്ദർമന്ദറിലേക്ക് നീങ്ങി. ജന്ദർമന്ദറിലേക്ക് പ്രതിഷേധം മാറ്റാൻ കോൺഗ്രസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |