ഷിംല: ഹിമാചൽപ്രദേശിലെ പർവാനൂവിൽ കേബിൾ കാറിൽ കുടുങ്ങിയ 11 വിനോദസഞ്ചാരികളെ മൂന്നു മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി. 11പേരാണ് കേബിൾ കാറിൽ കുടുങ്ങിയിരുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് ഇവർ കയറിയ കേബിൾ കാർ സാങ്കേതിക തകരാർ മൂലം പാതിവഴിയിൽ പ്രവർത്തനരഹിതമായത്. തുടർന്ന് മറ്റൊരു കേബിൾ കാർ ട്രോളിയിൽ യാത്രക്കാരെ കയറ്റിയശേഷം ഓരോരുത്തരെയായി കൗശല്യ നദീതീരത്ത് കയർ ഉപയോഗിച്ച് താഴെയിറക്കുകയായിരുന്നു. സ്വകാര്യ റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് കേബിൾ കാർ. സംഭവത്തിൽ റിപ്പോർട്ട് തേടിയതായി ഹിമാചൽ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |