ന്യൂഡൽഹി: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ പ്രായമായവരിലെയും സ്‌കൂൾ കുട്ടികളിലെയും വാക്‌സിനേഷനും വൈറസിന്റെ പുതിയ വകഭേദമുണ്ടോ എന്ന് കണ്ടെത്താൻ ജനിതക ശ്രേണീകരണത്തിനും ഊന്നൽ നൽകാൻ ഡൽഹിയിൽ നടന്ന അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു.
കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ ബൂസ്റ്റർ വാക്‌സിനേഷനും മുൻതൂക്കം നൽകണം. ആർ.ടി.പി.സി.ആർ പരിശോധനകളുടെ എണ്ണവും കൂട്ടണം. രോഗവ്യാപനത്തിന്റെ തോത് കർശനമായി നിരീക്ഷിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. നിതി ആയോഗിലെ ആരോഗ്യപ്രതിനിധി ഡോ. വി.കെ. പോൾ, എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ, ഐ.സി.എം.ആർ ഡി.ജി ഡോ. ബൽറാം ഭാർഗവ, കൊവിഡ് വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ.കെ. അറോറ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ തുടങ്ങിയവർ പങ്കെടുത്തു. അതിനിടെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 13,313 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |