ന്യൂഡൽഹി: വാണിജ്യ ഭവന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു. ഇതോടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് പുതിയ ആസ്ഥാനമായി. നിര്യാത് പോർട്ടലിനും അദ്ദേഹം തുടക്കം കുറിച്ചു. പുതിയ ഇന്ത്യയ്ക്കായി കഴിഞ്ഞ 8 വർഷമായി രാജ്യം സഞ്ചരിക്കുന്ന പൗര കേന്ദ്രീകൃത ഭരണ നിർവ്വഹണത്തിലേക്കുള്ള പ്രയാണത്തിൽ മറ്റൊരു സുപ്രധാന ചുവട് വയ്പാണ് ഇന്നത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനങ്ങൾക്ക് നൽകുന്ന സേവനം ഉറപ്പാക്കുകയെന്നത് സർക്കാരിന്റെ മുൻഗണനയിലുള്ള കാര്യമാണ്. രാജ്യത്തെ ആദ്യത്തെ വ്യവസായ മന്ത്രി ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ ചരമ വാർഷികം കൂടിയാണ് ഇന്ന് എന്നത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശ്യാമപ്രസാദ് മുഖർജിയുടെ തീരുമാനങ്ങൾ സ്വതന്ത്ര ഇന്ത്യയ്ക്ക് ദിശാബോധം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചു. പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യാഗേറ്റിന് സമീപം നിർമ്മിച്ച വാണിജ്യ ഭവൻ സ്മാർട്ട് ഓഫീസായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഊർജ്ജ സംരക്ഷണത്തിൽ കേന്ദ്രീകരിച്ച വാസ്തുവിദ്യയാണ് വാണിജ്യ ഭവന്റെ സവിശേഷത. വാണിജ്യ വകുപ്പ്, ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് വകുപ്പ് എന്നീ രണ്ട് വകുപ്പുകളുടെ സംയോജിത ഓഫീസായി വാണിജ്യ ഭവൻ പ്രവർത്തിക്കും. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, സോം പ്രകാശ്, അനുപ്രിയ പട്ടേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |