ന്യൂഡൽഹി: ത്രിപുരയിൽ കോൺഗ്രസ് ഒാഫീസ് അക്രമിച്ച് പി.സി.സി അദ്ധ്യക്ഷൻ ബൈരജിത് സിൻഹയെ പരിക്കേൽപ്പിച്ച സംഭവത്തെ എ.ഐ.സി.സി അപലപിച്ചു. അഗർത്തല മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി സുധീപ് റോയ് ബർമൻ ജയിച്ചത് അംഗീകരിക്കാൻ കഴിയാത്ത ബി.ജെ.പി ഗുണ്ടകളാണ് അക്രമം അഴിച്ചുവിട്ടതെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. സംഭവം അന്വേഷിക്കാൻ ആദിർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, ഡോ. നസീർ ഹുസൈൻ എന്നിവരടങ്ങിയ കോൺഗ്രസ് സംഘം ഇന്ന് അഗർത്തല സന്ദർശിക്കും.
ഇരുമ്പ് ദണ്ഡുകളും വടികളുമായി പാഞ്ഞെത്തിയ ബി.ജെ.പി ഗുണ്ടകൾ ഒാഫീസ് അക്രമിക്കുന്നത് പൊലീസ് നോക്കി നിന്നുവെന്ന് വേണുഗോപാൽ ആരോപിച്ചു. പരിക്കേറ്റ ബൈരജിത് ആശുപത്രിയിലാണ്. സംഭവത്തിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ മാപ്പു പറയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണത്തിന് ഉത്തരവിടണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |