ന്യൂൽഡഹി: ആഗസ്റ്റ് ആറിന് നടക്കുന്ന ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥിയായി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മാർഗരറ്റ് ആൽവ പത്രിക നൽകി. പാർലമെന്റിൽ വരണാധികാരിയായ ലോക്‌സഭാ സെക്രട്ടേറിയറ്റ് ജനറൽ ഉത്‌പൽ കുമാർ സിംഗിനാണ് പത്രിക നൽകിയത്.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജ്ജുന ഖാർഗെ, ആധിർ രഞ്ജൻ ചൗധരി, എൻ.സി.പി നേതാവ് ശരദ് പവാർ, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.എെ നേതാക്കളായ ഡി. രാജ, ബിനോയ് വിശ്വം, ആർ.എസ്.പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ, മുസ്ളീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ ഡി.എം.കെ. നേതാവ് തിരുച്ചി ശിവ തുടങ്ങിയവർക്കൊപ്പമാണ് മാർഗരറ്റ് ആൽവ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |