ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീം കോടതി ഇടക്കാലജാമ്യം അനുവദിച്ചു. സുബൈറിനെതിരായ ഉത്തർപ്രദേശിലെ ആറ് കേസുകൾ ഉൾപ്പെടെ എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ച കോടതി കേസുകൾ അന്വേഷിക്കുന്നതിനായി ഉത്തർപ്രദേശ് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു. മുഹമ്മദ് സുബൈറിനെ എത്രയും വേഗം ജയിൽ മോചിതനാക്കാൻ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടതിനെ തുടർന്ന് 23 ദിവസത്തിന് ശേഷം മോചിതനായി.
ജാമ്യത്തിലിറങ്ങിയ സുബൈറിനെ ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കണമെന്ന ഉത്തർപ്രദേശ് പൊലീസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. മാദ്ധ്യമ പ്രവർത്തകനോട്എഴുതരുതെന്ന് പറയുന്നത് അഭിഭാഷകരോട് വാദിക്കരുതെന്ന് പറയുന്നത് പോലെയാണെന്ന് കോടതി പറഞ്ഞു. എഴുതുന്നത് എങ്ങനെ തടയാൻ കഴിയുമെന്ന് കോടതി ചോദിച്ചു.
ഉത്തർപ്രദേശിലെ സീതാപൂർ, ഡെൽഹി എന്നിവിടങ്ങളിലെ കേസുകളിൽ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. സമാന സ്വഭാവമുള്ള കേസുകളാണ് യു.പി യിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. യു.പിയിൽ രജിസ്റ്റർ ചെയ്ത ആറ് കേസുകളും ഒറ്റ എഫ്.ഐ.ആർ ആക്കി ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ കേസ് അന്വേഷിക്കുമെന്നും കോടതി വ്യക്തമാക്കി. കേസിന് പ്രധാന കാരണമായി പറയുന്നത് അദ്ദേഹത്തിന്റെ ട്വീറ്റുകളെ കുറിച്ചാണ്. ഡെൽഹി പൊലീസ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |