ന്യൂഡൽഹി: മുകേഷ് അംബാനിയുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ തുടരാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി അനുമതി നൽകി. അംബാനിക്കും കുടുംബത്തിനും സുരക്ഷ നൽകാൻ കേന്ദ്ര സർക്കാരിന്റെ തീരുമാനവുമായി ബന്ധപ്പെട്ട യഥാർത്ഥ രേഖകൾ നൽകാനുള്ള ത്രിപുര ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുരക്ഷയുടെ ആവശ്യകത പരിശോധിച്ച് ത്രിപുര ഹൈക്കോടതിയിൽ നടപടികൾ തുടരേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഈ കേസിലെ നടപടികൾ ത്രിപുര ഹൈക്കോടതിയിൽ തുടരുന്നതിന് ഒരു കാരണവുമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സംഭവവുമായി ബന്ധമില്ലാത്ത വ്യക്തി നൽകിയ പൊതുതാല്പര്യ ഹർജിയാണിതെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയ കനത്ത ഭീഷണിയുടെ അടിസ്ഥാനത്തിലാണ് അംബാനി കുടുംബത്തിന് സുരക്ഷ നൽകുന്നതെന്ന് സർക്കാർ കോടതിയിൽ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |