കോട്ടയം : മലയാളിയും കോഴിക്കോട് സ്വദേശിയുമായ അനൂപ് രാമകൃഷ്ണന് മരണാനന്തര ബഹുമതിയായി ദേശീയ പുരസ്‌കാരം. മികച്ച സിനിമ ഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശത്തിന് അനൂപ് രാമകൃഷ്ണൻ രചിച്ച 'എം.ടി അനുഭവങ്ങളുടെ പുസ്തകം' അർഹമായി. പ്രമുഖ വിഷ്വൽ ഡിസൈനറായിരുന്ന അനൂപ് 2021 ഡിസംബർ 7നാണ് അന്തരിച്ചത്. പത്ര രൂപകല്പനയിലും ടൈപ്പോഗ്രഫിയിലും മൾട്ടിമീഡിയ രംഗത്തും മികവ് തെളിയിച്ചു. മലയാള മനോരമ കോട്ടയം യൂണിറ്റിൽ ഉൾപ്പെടെ ജോലി ചെയ്തിട്ടുണ്ട്. മീഡിയ, ബ്രാൻഡിംഗ് രംഗത്തും ശ്രദ്ധേയനായിരുന്നു.
അരനൂറ്റാണ്ടിലേറെ നീളുന്ന എം.ടി.യുടെ സർഗ പ്രപഞ്ചത്തിന്റെ ആകെത്തുക പകർന്നവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്. എം.ടിയുമായി പ്രമുഖരുടെ അഭിമുഖങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ, എം.ടിയെ കുറിച്ചുള്ള അഞ്ച് ഹ്രസ്വചിത്രങ്ങളുടെ തിരക്കഥ, എം.ടിയുടെ സാഹിത്യം, സിനിമ ബന്ധങ്ങൾ, എഴുത്തുജീവിതം എന്നിവയൊക്കെ ഈ പുസ്തകത്തിൽ ഉൾകൊള്ളുന്നു. കോഴിക്കോട് പുത്തൻവീട്ടിൽ രാമകൃഷ്ണന്റെയും ഗ്ളാഡിസ് രാമകൃഷ്ണന്റെയും മകനാണ്. ഭാര്യ: മീന. മകൾ: ശിവകാമി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |