ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) ഔദ്യോഗികമായി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇത് എൻഫോഴ്സ്മെന്റ് വകുപ്പ് ഉണ്ടാക്കിയ ആഭ്യന്തര രേഖയാണ്.പകർപ്പ് ബന്ധപ്പെട്ടവർക്ക് നൽകുന്നത് നിർബന്ധമാക്കിയാൽ സ്വത്ത് കണ്ടുകെട്ടൽ പരാജയപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി.
തടവിലായാൽ ആവശ്യമെങ്കിൽ കോടതി വഴി പ്രതിക്ക് വാങ്ങാം. ഇ.ഡി കേസിൽ വിചാരണ മാറ്റണമെന്ന ഹർജികൾ ഹൈക്കോടതികളിലേക്ക് മാറ്റണം. ജാമ്യത്തിനായി അതത് കോടതികളെയാണ് സമീപിക്കേണ്ടത്. ഇ.ഡി ഉദ്യോഗസ്ഥർ പൊലീസ് ഉദ്യോഗസ്ഥരല്ലെന്നും അതിനാൽ അനുഛേദം 20(3) പ്രകാരമുളള നിയമം ഇ.ഡിക്ക് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
പി.എം.എൽ.എ സെക്ഷൻ 50 പ്രകാരം ഇ.ഡി അധികാരികൾ രേഖപ്പെടുത്തുന്ന മൊഴികൾ 20(3) നെ ബാധിക്കില്ല. ആർട്ടിക്കിൾ 20(3) സെക്ഷൻ 25 പ്രകാരമുള്ള സംരക്ഷണം സമൻസ് ഘട്ടത്തിൽ ലഭിക്കില്ല. ഔപചാരികമായ അറസ്റ്റിന് ശേഷം മാത്രമെ ഈ സംരക്ഷണം ലഭ്യമാകുകയുള്ളു.
ഇ.ഡിയുടെ പ്രത്യേക അധികാരങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലെ വിധിയിലാണ് സുപ്രീം കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഡോ. അഭിഷേക് സിംഗ്വി, സിദ്ധാർത്ഥ് ലൂത്ര, മുകുൾ റോത്തഗി, വിക്രം ചൗധരി, അമിത് ദേശായി, എസ്. നിരഞ്ജൻ റെഡ്ഢി, മേനക ഗുരുസ്വാമി, സിദ്ധാർത്ഥ് അഗർവാൾ, ആബാദ് പോണ്ട, എൻ. ഹരിഹരൻ, മഹേഷ് ജഠ്മലാനി തുടങ്ങിയവരാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. ഇ.ഡിക്കും കേന്ദ്ര സർക്കാരിനും വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു എന്നിവരും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |