ബംഗളൂരു: നാലു വയസുകാരിയെ മാതാവ് ഫ്ളാറ്റിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്കെറിഞ്ഞു. താഴെ വീണ കുഞ്ഞ് തത്ക്ഷണം മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് ബംഗളൂരുവിലെ എസ്.ആർ നഗറിലുള്ള ബഹുനില കെട്ടിടത്തിലെ ഫ്ളാറ്റിൽ നിന്ന് യുവതി കുഞ്ഞിനെ വലിച്ചെറിഞ്ഞത്. ദന്തഡോക്‌ടറായ സുഷമ ഭരദ്വാജ് കുട്ടിയെ വലിച്ചെറിഞ്ഞ ശേഷം ബാൽക്കണിയുടെ അഴികളിൽ കയറി ചാടാനാഞ്ഞെങ്കിലും ബന്ധുക്കളെത്തി ബലം പ്രയോഗിച്ച് താഴെയിറക്കുന്നതും സി.സി ടിവി ദൃശ്യങ്ങളിൽ ഉണ്ട്. സോഫ്‌ട്‌വെയർ എൻജിനിയറായ ഭർത്താവ് കിരൺ നൽകിയ പരാതിയിൽ പൊലീസ് യുവതിയെ അറസ്‌റ്റു ചെയ‌്തു. വിഷാദരോഗത്തിനിരയായ ഇവർ ഇതിന് മുമ്പ് കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച സംഭവമുണ്ടായിട്ടുണ്ടെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |