ന്യൂഡൽഹി: പ്രധാനമന്ത്രിയാകാൻ തനിക്ക് ആഗ്രഹമില്ലെന്നും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''ഞാൻ കൈകൂപ്പി പറയുന്നു. എനിക്ക് അത്തരം ചിന്തകളൊന്നുമില്ല. ആളുകൾ എന്തുപറയുന്നുവെന്നത് ശ്രദ്ധിക്കുന്നില്ല. എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുക എന്നതാണ് എന്റെ ജോലി. പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ ഞാൻ ശ്രമിക്കും. അതു സാദ്ധ്യമായാൽ നല്ലതാണ്.""
വിയോജിപ്പുള്ള പ്രതിപക്ഷ പാർട്ടികളെ എങ്ങനെ ഒന്നിപ്പിക്കുമെന്ന ചോദ്യത്തിന് കാര്യങ്ങളെ താൻ പോസിറ്റീവായാണ് കാണുന്നതെന്ന് നിതീഷ് പറഞ്ഞു. എല്ലാവരും ബി.ജെ.പി വിരുദ്ധ മുന്നണിയിൽ നിൽക്കണമെന്നാണ് എന്റെ ആഗ്രഹം. ഇതുസംബന്ധിച്ച് വരും ദിവസങ്ങളിൽ ചില നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |