അലിബാഗ് : മഹാരാഷ്ട്രയിലെ അലിബാഗിലെ മാൺഡ്‌വ മേഖലയിൽ സ്വിറ്റ്സർലൻഡിൽ നിന്ന് ഫ്ളാഗ് ചെയ്ത പൂരിമ എന്ന യോട്ടിൽ നിന്ന് കോസ്റ്റ് ഗാർഡ് കപ്പൽ അഗ്രിമും ഹെലിക്കോപ്റ്ററും നടത്തിയ സംയുക്ത ഓപ്പറേഷനിൽ വിദേശികളടക്കം അഞ്ച് പേരെ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. ശക്തമായ കാറ്റ് അതിജീവിച്ചായിരുന്നു യോട്ടിന്റെ യാത്ര. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ട്വീറ്റ് ചെയ്തു. ഇവരെ പരിശോധനയ്ക്കായി ആശുപത്രിയിലേയ്ക്ക് എത്തിച്ചു. യു.എ.ഇയിൽ നിന്ന് മാലദ്വീപിലേയ്ക്ക് യാത്ര തിരിച്ച യോട്ട് ജൂൺ 28നാണ് മാൺഡ്‌വയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |