അഹ്‌മദാബാദ് : ഭയമില്ലാതെ ജീവിക്കാനുള്ള തന്റെ അവകാശം തിരിച്ചു തരണമെന്ന് ഗുജറാത്ത് സർക്കാരിനോട് അപേക്ഷിക്കുന്നതായി ബിൽക്കീസ് ബാനു പറഞ്ഞു. ''കഴിഞ്ഞ 20 വർഷമായി ഞാനനുനുഭവിച്ച മാനസികാഘാതമാണ് മാനഭംഗക്കേസിലെ പ്രതികളെ മോചിപ്പിച്ചതോടെ വീണ്ടും എന്നിലുണ്ടായത്. എന്നെയും എന്റെ കുടുംബത്തെയും നശിപ്പിച്ച, എന്റെ മൂന്ന് വയസ്സുള്ള മകളെ എന്നിൽ നിന്നും പറിച്ചെടുത്ത 11 പേർ സ്വതന്ത്രരായി. സർക്കാരിന്റെ തീരുമാനം എന്നെ ഞെട്ടിച്ചു. ഞാൻ ഇവിടത്തെ പരമോന്നത കോടതിയിലും അതിന്റെ സംവിധാനങ്ങളിലും വിശ്വസിച്ചു. എനിക്ക് സംഭവിച്ച ആഘാതവും പേറി ജീവിക്കാൻ പതിയെ ശീലിച്ചു വരികയായിരുന്നു. എന്നാൽ, കുറ്റവാളികളെ വെറുതേ വിട്ടത് എനിക്ക് നിയമത്തിലുള്ള വിശ്വാസത്തെയും എന്റെ സമാധാനത്തെയും കവർന്നെടുത്തു. എന്റെ ദുഃഖവും പതറുന്ന വിശ്വാസവും എനിക്ക് വേണ്ടി മാത്രമല്ല, കോടതികളിൽ നീതിക്കായി കഷ്ടപ്പെടുന്ന ഓരോ സ്ത്രീക്കുമാണ്.- ബിൽക്കീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |