വാഷിംഗ്ടൺ : യു.എസിൽ ന്യൂയോർക്കിലെ സൗത്ത് റിച്ച്മണ്ട് ഹില്ലിലെ തുളസി മന്ദിർ ഹിന്ദു ക്ഷേത്രത്തിന് സമീപത്തെ ഗാന്ധി പ്രതിമ തകർത്ത നിലയിൽ. പ്രാദേശിക സമയം, ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആറ് പേർ ചേർന്ന് വലിയ ചുറ്റിക ഉപയോഗിച്ചാണ് 4,000 യു.എസ് ഡോളർ വിലമതിക്കുന്ന കരകൗശല പ്രതിമ തകർത്തതെന്നും പ്രതിമയിലും റോഡിലും വിദ്വേഷ വാചകങ്ങൾ എഴുതിയെന്നും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ് പറഞ്ഞു. ആഗസ്റ്റ് 3നും പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തെ അപലപിച്ചു. ന്യൂയോർക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു.
25നും 30 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെന്ന് കരുതുന്നു. ഇതാദ്യമായല്ല യു.എസിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർക്കുന്നത്. 2020 ഡിസംബറിൽ ഖാലിസ്ഥാൻ അനുകൂലികൾ വാഷിംഗ്‌ടണിലെ ഇന്ത്യൻ എംബസിയ്ക്ക് മുന്നിലെ ഗാന്ധി പ്രതിമ തകർത്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മാൻഹട്ടനിൽ 8 അടി ഉയരമുള്ള ഗാന്ധി പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |