ന്യൂഡൽഹി: ഇന്ത്യാ വിഭജനത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിനായി ജെ.എൻ.യുവിൽ ഒരു പഠന കേന്ദ്രം തുടങ്ങുമെന്ന് വൈസ് ചാൻസലർ ശാന്തി ശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സർവ്വകലാശാലയുടെ നിർദ്ദേശം യു.ജി.സിക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും അയക്കും. 1947ലെ ഇന്ത്യാ വിഭജനം സാധാരണക്കാരെ എങ്ങനെ ബാധിച്ചുവെന്നതിലായിരിക്കും പഠനം ശ്രദ്ധ കേന്ദ്രീകരിക്കുക. ചരിത്രത്തിലെ വിടവുകൾ നികത്താൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം. പഠന കേന്ദ്രത്തിന് സർദാർ വല്ലഭായ് പട്ടേലിന്റെയോ ഡോ.ശ്യാമപ്രസാദ് മുഖർജിയുടെയോ പേരിടാനാണ് സർവ്വകലാശാല ആഗ്രഹിക്കുന്നത്. വിഭജനത്തോട് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചവരാണ് ഇവരെന്ന് വി.സി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |