ന്യൂഡൽഹി: ഭരണ-പ്രതിപക്ഷ എം.എൽ.എമാരുടെ പ്രതിഷേധത്തെ തുടർന്ന് ഡൽഹി നിയമസഭയിൽ ഇന്നലെ തീരുമാനിച്ചിരുന്ന വിശ്വാസ വോട്ടെടുപ്പ് പ്രമേയാവതരണവും വോട്ടെടുപ്പും ഇന്നത്തേക്ക് മാറ്റി. കേജ്‌രിവാൾ സർക്കാരിനെതിരെ മദ്യനയം, മഴവെള്ള സംഭരണി അഴിമതി എന്നിവ ഉന്നയിച്ചായിരുന്നു പ്രതിഷേധം. മദ്യനയ കുംഭകോണവും ഡൽഹി സർക്കാർ 29 മഴവെള്ള സംഭരണ സംവിധാനം നിർമ്മിക്കാൻ ഗ്രാന്റ് വാങ്ങി രണ്ടെണ്ണം മാത്രമാണ് നിർമ്മിച്ചതെന്ന കേന്ദ്ര വിജിലൻസ് കമ്മിഷന്റെ റിപ്പോർട്ടും ഉയർത്തിയായിരുന്നു ബി.ജെ.പി ആക്രമണം. പ്രതിഷേധിച്ച് നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷാംഗങ്ങളെ പുറത്താക്കാൻ സ്‌പീക്കർ രാഖി ബിർള ഉത്തരവിട്ടു.
അതിനിടെ ഡൽഹി നിയമസഭയിൽ വിശ്വാസ പ്രമേയം കൊണ്ടുവരുന്നത് ആരുടെ ആവശ്യ പ്രകാരമാണെന്ന് ബി.ജെ.പി എം.പി അമിത് മാളവ്യ ചോദിച്ചു.
ഖാദി ചെയർമാനായിരിക്കെ 2016ൽ 1,400 കോടി രൂപയുടെ അസാധുവാക്കപ്പെട്ട നോട്ടുകൾ മാറാൻ സക്‌സേന തന്റെ ജീവനക്കാർക്കുമേൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണമാണ് ലെഫ്. ഗവർണർ(എൽ.ജി) വി.കെ. സക്‌സേനയ്‌ക്കെതിരെ ആംആദ്മി പാർട്ടി ഉന്നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |