ന്യൂഡൽഹി: ലഖിംപൂർ ഖേരി കേസിലെ മുഖ്യപ്രതി ആശിഷ് മിശ്ര ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ സാക്ഷികളായ 98 പേർക്കും കനത്ത സുരക്ഷയൊരുക്കിയതിനാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനോ തെളിവുകൾ നശിപ്പിക്കാനോ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജൂലായ് 26 ന് ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആശിഷ് മിശ്രയുടെ സ്വാധീനം കണക്കിലെടുക്കുമ്പോൾ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയത്. സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ഇതുവരെയും വാദം കേട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |