ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ബാങ്ക് ലോക്കർ സി.ബി.ഐ പരിശോധിച്ചു. വസതിയിൽ നേരത്തെ നടത്തിയ റെയ്ഡിലും ലോക്കറിലെ പരിശോധനയിലും ഒന്നും കണ്ടെത്താനായില്ലെന്നും കേസിൽ തനിക്കും കുടുംബത്തിനും ക്ലീൻ ചിറ്റ് ലഭിച്ചെന്നും സിസോദിയ പറഞ്ഞു.
സിസോദിയയ്‌ക്ക് അക്കൗണ്ടുള്ള ഗാസിയാബാദ് ബാങ്കിലെ ലോക്കർ ആണ് ഇന്നലെ പരിശോധിച്ചത്.
ലോക്കറിൽ എന്റെയും മക്കളുടെയും ഭാര്യയുടെയും 70,000 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. പ്രധാനമന്ത്രി എന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിൽ സന്തോഷമുണ്ട്. റെയ്ഡിൽ ഉദ്യോഗസ്ഥർ മാന്യമായാണ് പെരുമാറിയത്. ഒന്നും കണ്ടെത്തില്ലെന്ന് അവർക്കറിയാം. എന്നാൽ എന്നെ കുറച്ച് മാസത്തേക്ക് ജയിലിലടക്കാൻ എന്തെങ്കിലും കണ്ടെത്താൻ പ്രധാനമന്ത്രി ഉത്തരവിട്ടതിന്റെ സമ്മർദ്ദത്തിലാണ് അവരെന്നും സിസോദിയ പ്രതികരിച്ചു.
സിസോദിയയ്‌ക്കെതിരായ വൃത്തികെട്ട രാഷ്ട്രീയ വൈര്യം അവസാനിപ്പിച്ച് ഞങ്ങളെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
അതേസമയം,സർക്കാരിനെതിരായ ആരോപണങ്ങളോട് പ്രതികരിക്കാതെ വിഷയം വഴിതിരിച്ചുവിടാനാണ് ഭരണ കക്ഷിയായ ആംആദ്‌മി പാർട്ടിയുടെ ശ്രമമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |