ഭോപ്പാൽ: സർക്കാർ ആശുപത്രിയിലെ ഡോക്ടർ സമയത്ത് എത്താതിരുന്നതോടെ, ചികിത്സലഭിക്കാതെ അഞ്ചുവയസുകാരൻ അമ്മയുടെ മടിയിൽകിടന്ന് അന്ത്യശ്വാസംവലിച്ചു. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ ഋഷി എന്ന അഞ്ച് വയസുകാരനാണ് ആശുപത്രിക്ക് മുന്നിലെത്തിയിട്ടും ചികിത്സ കിട്ടാതെ മരിച്ചത്.
അസുഖബാധിതനായ ഋഷിയെ മാതാപിതാക്കൾ പ്രദേശത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. ആശുപത്രിക്ക് മുന്നിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടർമാർ ആരും കുട്ടിയെ പരിശോധിച്ചില്ല. ഒടുവിൽ നിസ്സഹായരായ മാതാപിതാക്കൾ നോക്കി നിൽക്കെ മാതാവിന്റെ മടിയിൽ കിടന്ന് കുഞ്ഞ് മരിച്ചു.
കുഞ്ഞ് മരിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആശുപത്രിയിലെ ഡോക്ടറോ മെഡിക്കൽ ഓഫീസറോ എത്തിയില്ലെന്നാണ് ആരോപണം.
എന്നാൽ ഭാര്യ വ്രതത്തിലായിരുന്നതിനാലാണ് ആശുപത്രിയിൽ എത്താൻ താമസിച്ചതെന്നാണ് ഡോക്ടറുടെ വിശദീകരണമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |