ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടിയെ ശക്തിപ്പെടുത്താൻ സെപ്‌തംബർ ഏഴിന് തുടക്കം കുറിക്കുന്ന കന്യാകുമാരി മുതൽ ജമ്മുകാശ‌്‌മീർ വരെ നീളുന്ന 148 ദിവസത്തെ ഭാരത് ജോഡോ യാത്രയിലുടനീളം ക്യാപ്ടൻ രാഹുൽ ഗാന്ധി നടക്കുമെന്നും രാത്രി ഷിപ്പിംഗ് കണ്ടെയ്‌നർ ക്യാബിനിൽ വിശ്രമിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
കണ്ടെയ്‌നർ ക്യാബിനുകൾ ഉടൻ കന്യാകുമാരിയിൽ എത്തിക്കും. മറ്റ് നേതാക്കൾക്കൊപ്പം രാഹുൽ എല്ലാ ദിവസവും 6 മുതൽ 7 മണിക്കൂർ വരെ നടക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്യും. ഇപ്പോൾ വിദേശത്തുള്ള രാഹുൽ ഞായറാഴ്ച ഡൽഹി രാംലീലാ മൈതാനിയിൽ സംഘടിപ്പിക്കുന്ന വിലക്കയറ്റത്തിനെതിരായ റാലിയിൽ പങ്കെടുക്കും.
3500 കിലോമീറ്റർ യാത്ര കന്യാകുമാരിയിൽ നിന്ന് വൻ പൊതുറാലിയോടെ സെപ്തംബർ 7ന് ഫ്ലാഗ് ഓഫ് ചെയ്യും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനത്തിൽ പങ്കെടുക്കും.
2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വൻ ജനസമ്പർക്ക പരിപാടിയാണിത്.
ഒരു വശത്ത് ജനാധിപത്യം വിഭജിക്കപ്പെടുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുമ്പോൾ വിദ്വേഷം കൂടാതെ വൈവിധ്യമാർന്ന ഇന്ത്യയെ തിരികെ കൊണ്ടുവരാനുള്ള സമാധാന യാത്രയാണ് കോൺഗ്രസ് ആസൂത്രണം ചെയ്യുന്നതെന്ന് പാർട്ടി വക്താവ് ഷമാംമുഹമ്മദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |