ശ്രീനഗർ: കനത്ത മഴയിലും മണ്ണിടിച്ചിലിലും ജമ്മു-കാശ്‌മീരിലെ റംബാൻ ജില്ലയിൽ 270 കി.മീറ്ററോളം ദൂരത്തിൽ ജമ്മു - ശ്രീനഗർ ദേശീയപാത അടച്ചതായി അധികൃതർ അറിയിച്ചു. ദേശീയപാതയ്ക്ക് അഭിമുഖമായുള്ള കുന്നുകളിൽ വ്യാപകമായി മണ്ണിടിച്ചിലും കല്ലുകൾ താഴേക്ക് പതിക്കുന്നതും കാരണം വാഹനഗതാഗതം താത്കാലികമായി നിറുത്തി വയ്ക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രി പെയ്ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്നും അവർ കൂട്ടിച്ചേർത്തു. കാശ്‌മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച ജമ്മുവിൽ 24 മണിക്കൂറിൽ 95.7 മില്ലിമീറ്ററും ഉദ്ദംപൂരിൽ 92.6 മില്ലിമീറ്ററും കത്വയിൽ 42.0 മില്ലിമീറ്ററും മഴ ലഭിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ജമ്മുവിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |