ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നഗർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ജില്ലയിലെ പോഷ്ക്രീരി പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാസേന സുരക്ഷാവലയം സൃഷ്ടിച്ച് തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർത്തതിനെത്തുടർന്ന് തെരച്ചിൽ ഏറ്റുമുട്ടലിലേക്ക് മാറുകയായിരുന്നു. നിരോധിത സംഘടനയായ ഹിസ്ബുൾ മുജാഹിദീനുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ട രണ്ടു തീവ്രവാദികളെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |