മുംബയ്: മലാട് സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂളിലെ ലിഫ്റ്റിൽ കുടുങ്ങി അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അദ്ധ്യാപക ജെനെല്ലെ ഫെർണാണ്ടസിന് (26) അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ ജെനെല്ലെയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ക്ലാസ് കഴിഞ്ഞ ശേഷം ആറാം നിലയിൽ നിന്ന് രണ്ടാം നിലയിലുള്ള സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനായി ജെനെല്ലെ ലിഫ്റ്റിന്റെ ബട്ടൺ അമർത്തുകയും വാതിൽ തുറന്നപ്പോൾ അകത്തു പ്രവേശിക്കുകയും ചെയ്തു. എന്നാൽ, വാതിൽ തുറന്ന് കയറുന്നതിനിടെ ലിഫ്റ്റ് മുകളിലേയ്ക്കുയരുകയും ജെനെല്ലെ കുരുങ്ങുകയുമായിരുന്നു. സ്കൂൾ ജീവനക്കാർ ഓടിയെത്തി ജെനെല്ലെയെ ലിഫ്റ്രിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മലാട് പൊലീസ് അപകട മരണം രേഖപ്പെടുത്തി. ലിഫ്റ്റിന് തകരാറുണ്ടായിരുന്നോയെന്നും മറ്റെന്തെങ്കിലും അശ്രദ്ധ സംഭവിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. ഇതിന്റെ ഭാഗമായി ലിഫ്റ്റ് മെയിന്റനൻസ് ഏജൻസിയെ ചോദ്യം ചെയ്യും. ജൂണിലാണ് ജെനെല്ലെ സ്കൂളിൽ അദ്ധ്യാപികയായി പ്രവേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |