ലക്നൗ: തലയ്ക്ക് ചുറ്റു പ്രഭാവലയവുമായി കാവി വേഷത്തിൽ അമ്പും വില്ലുമായി നിൽക്കുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രതിഷ്ഠയാക്കി അമ്പലം നിർമ്മിച്ചു. അയോധ്യയിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലേ ഭരത്കുണ്ഡിലാണ് ശ്രീരാമന്റെ അവതാരമായി കണ്ട് പ്രഭാകർ മൗര്യ എന്നയാൾ യോഗിക്കായി അമ്പലം പണിതത്. അഞ്ചടി വലിപ്പമുള്ള പ്രതിഷ്ഠക്ക് മുന്നിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ജയ് ജയ് യോഗി ബാബ എന്നു തുടങ്ങുന്ന പ്രാർഥനകളോടെ പൂജയും തുടർന്ന് പ്രസാദം വിതരണം നടക്കും.
എട്ട് ലക്ഷം രൂപയ്‌ക്കാണ് അമ്പലം നിർമ്മിച്ചത്. അമ്പലത്തിൽ ആലപിക്കുന്ന യോഗി ഭജനങ്ങൾ ഓഡിയോ കാസറ്റുകളായി പുറത്തിറക്കി അമ്പലത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കാനുള്ള ശ്രമവുമുണ്ട്. തങ്ങൾക്കായി അയോധ്യയിൽ രാമക്ഷേത്രം പണിയുന്ന യോഗിക്കായി താനും അമ്പലം പണിഞ്ഞെന്നാണ് പ്രഭാകർ മൗര്യ പറയുന്നത്. ജനങ്ങൾക്കായി ചെയ്യുന്ന ക്ഷേമ പ്രവർത്തികൾ അദ്ദേഹത്തെ ദൈവതുല്യനാക്കുന്നുവെന്നും മൗര്യ പറയുന്നു. താൻ തൊഴിൽ രഹിതനും ഭൂരഹിതനുമാണെന്നും മതപരമായ ഗാനങ്ങളും ഭജനകളും യുട്യൂബിൽ ഇറക്കി പ്രതിമാസം ഒരു ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നും മൗര്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |