ന്യൂഡൽഹി: അദ്ധ്യാപക റിക്രൂട്ട്മെന്റ് അഴിമതിക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുടെയും അദ്ദേഹത്തിന്റെ അനുയായിയും നടിയുമായ അർപ്പിത മുഖർജിയുടെയും 48 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 35 ബാങ്ക് അക്കൗണ്ടുകളിലായുള്ള 7.89 കോടിയുടെ നിക്ഷേപങ്ങൾക്കു പുറമേ കൊൽക്കത്തയിലുള്ള ഫാം ഹൗസ്, ഫ്ലാറ്റുകൾ എന്നിവ ഉൾപ്പെടുന്ന 40.33 കോടിയുടെ 40 സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. മമത സർക്കാരിലെ മന്ത്രിയായിരുന്ന ചാറ്റർജിയെയും അർപ്പിത മുഖർജിയെയും അഴിമതിക്കേസിൽ ജൂലായിലാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |