ന്യൂഡൽഹി:വ്യക്തികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ളതല്ല സംവരണമെന്നും, സാമൂഹിക ശാക്തീകരണത്തിനുള്ളതാണെന്നും സാമ്പത്തിക സംവരണത്തിന്റെ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ അദ്ധ്യക്ഷതയിലുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടു.
ജാതി വിവേചനം ജനനം മൂലം തലമുറകളിലേക്ക് സഞ്ചരിക്കുന്ന ഒന്നാണ്. എന്നാൽ ദാരിദ്യം അത് പോലെയല്ല. സംവരണമില്ലാത്ത കുടുംബങ്ങളിൽ തലമുറകളോളം ദാരിദ്ര്യമുണ്ടെന്ന് കാണിക്കാൻ നരവംശ ശാസ്ത്രപരമായ പഠനങ്ങളൊന്നും നടന്നതായി കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |