ന്യൂഡൽഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം. സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സുകേഷിൽ നിന്ന് 5.71 കോടിയുടെ സമ്മാനങ്ങൾ കൈപ്പറ്റിയെന്ന കണ്ടെത്തലിനെ തുടർന്ന് ഇ.ഡി പ്രതി ചേർത്ത കേസിലാണ് ജാക്വിലിന് ഡൽഹി പട്യാല ഹൗസ് കോടതി സ്‌പെഷ്യൽ ജഡ്ജി ശൈലേന്ദ്ര മാലിക് ജാമ്യം നൽകിയത്. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കേസിലെ വാദം ഒക്ടോബർ 22 ലേക്ക് മാറ്റി.
തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ, ഭാര്യയും നടിയുമായ ലീന മരിയ പോൾ തുടങ്ങിയവരാണ് കേസിലെ പ്രതികൾ. ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായ ശിവീന്ദർ സിംഗിന്റെ കുടുംബത്തിൽ നിന്ന് 200 കോടി തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും ലീന മരിയ പോളും അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |