ന്യൂഡൽഹി: താജ്മഹലിന്റെ 500 മീറ്റർ ചുറ്റളവിലുള്ള വാണിജ്യ പ്രവർത്തനങ്ങൾ ഉടൻ നിറുത്തലാക്കണമെന്ന് ആഗ്ര വികസന അതോറിട്ടിയ്ക്ക് സുപ്രീംകോടതിയുടെ നിർദ്ദേശം. 17-ാം നൂറ്റാണ്ടിലെ വൈറ്റ് മാർബിൾ ശവകുടീരവുമായി ബന്ധപ്പെട്ട ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അതോറിട്ടിയോട് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എ.എസ്. ഓക്ക എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. താജ്മഹലിന്റെ ചുറ്റളവിലുള്ള വാണിജ്യ പ്രവർത്തനം നിരോധിക്കാൻ അധികൃതരോട് നിർദ്ദേശിക്കണമെന്ന അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. അനധികൃത കച്ചവടങ്ങൾക്കെതിരെ 500 മീറ്ററിനുള്ളിൽ വ്യാപാരം നടത്താൻ അനുവാദമുള്ള കച്ചവടക്കാരാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |