ഭോപ്പാൽ: ഞായറാഴ്ച നവരാത്രി ആഘോഷങ്ങളുടെ പേരിൽ മദ്ധ്യപ്രദേശിൽ രണ്ട് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഭോപ്പാലിൽ നിന്ന് 200 കിലോമീറ്റർ അകലെ അഗർ ജില്ലയിലെ കങ്കർ ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ദുർഗാദേവിയുടെ വിഗ്രഹം സ്ഥാപിച്ചതിന്റെ പേരിലാണ് ഉയർന്ന ജാതിയിൽപ്പെട്ടവർ തങ്ങളെ ആക്രമിച്ചതെന്ന് ഗ്രാമത്തിലെ ദളിത് സമുദായാംഗങ്ങൾ ആരോപിച്ചു. ഗർബ ചടങ്ങിനായി രണ്ട് പെൺകുട്ടികൾ അവതരിപ്പിച്ച അശ്ലീല നൃത്തത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് മറുഭാഗത്തിന്റെ ആരോപണം. സംഭവത്തിൽ ഇരു വിഭാഗത്തിനെതിരെയും കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |