ന്യൂഡൽഹി: ബംഗളൂരുവിനും മൈസൂരിനും ഇടയിൽ ഒാടുന്ന ട്രെയിനിൽ നിന്ന് ടിപ്പു സുൽത്താന്റെ പേരു നീക്കം ചെയ്തതിൽ ബി.ജെ.പിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് എ.ഐ.എം.എം പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസി. ടിപ്പു എക്സ്പ്രസ്സിനെ വൊഡെയാർ എക്സ്പ്രസ് എന്ന് പുനർനാമകരണം ചെയ്തതാണ് ഒവൈസിയെ ചൊടിപ്പിച്ചത്.
ട്രെയിനിന്റെ പേരു മാറ്റിയത് കൊണ്ട് ബി.ജെ.പിയ്ക്ക് ടിപ്പുവിന്റെ പൈതൃകം മായ്ച്ചുകളയാൻ കഴിയില്ലെന്നും ജീവിച്ചിരുന്ന കാലഘട്ടത്തിൽ ബ്രിട്ടീഷുകാരെ വിറപ്പിച്ചിരുന്ന ടിപ്പു സുൽത്താൻ ഇപ്പോൾ ബ്രിട്ടീഷുകാരുടെ അടിമകളെ ഭയപ്പെടുത്തുന്നു എന്നും ഒവൈസി ട്വിറ്ററിൽ കുറിച്ചു.
ബ്രിട്ടീഷുകാർക്കെതിരെ മൂന്ന് യുദ്ധങ്ങൾ നയിച്ചതാണ് ബി.ജെ. പി ടിപ്പു സുൽത്താനെ വെറുക്കാൻ കാരണമെന്നും ടിപ്പു എക്സ്പ്രസ്സിന്റെ പേരു മാറ്റുന്നതിന് പകരം മറ്റൊരു ട്രെയിന് വൊഡെയാറിന്റ പേരു നൽകാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |