ന്യൂഡൽഹി: വടക്ക് കിഴക്കൻ മേഖലയിൽ വികസനത്തിന് വലിയ സാദ്ധ്യതകളുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ഹൈവേ, റെയിൽവേ, എയർവേ, ജലപാത തുടങ്ങിയ പദ്ധതികളിലൂടെ മേഖലയിൽ വികസനത്തിന്റെ പുതിയ അദ്ധ്യായം തുറക്കുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു. ത്രിപുരയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
ത്രിപുര സ്റ്റേറ്റ് ജുഡിഷ്യൽ അക്കാഡമിയുടെ ഉദ്ഘാടനവും അഗർത്തലയിലെ നർസിംഗറിൽ ത്രിപുര നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ തറക്കില്ലിടലും രാഷ്‌ട്രപതി നിർവഹിച്ചു. മൂന്ന് പതിറ്റാണ്ടിനിടെ നിയമവിദ്യാഭ്യാസ രംഗത്ത് എൻ.എൽ.യുകൾ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. രാജ്യത്തുടനീളം നിയമ വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമായി ത്രിപുര എൻ.എൽ.യു ഉയരുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. ക്യാപിറ്റൽ കോംപ്ലക്സിൽ എം.എൽ.എ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്‌ത രാഷ്ട്രപതി മഹാരാജ ബീരേന്ദ്ര കിഷോർ മാണിക്യ മ്യൂസിയം ആൻഡ് കൾച്ചറൽ സെന്റർ, അഗർത്തല ഐ.ഐ.ഐ.ടി എന്നിവയ്‌ക്കും തറക്കല്ലിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |