ചെന്നൈ: പ്രണായാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്ന യുവതിയുടെ അച്ഛനും മരിച്ചു. ടി നഗറിലെ സ്വകാര്യ കോളേജിൽ ബി.കോം മൂന്നാം വർഷത്തിന് പഠിക്കുന്ന സത്യയുടെ (20) ദാരുണാന്ത്യം നടന്ന് മണിക്കൂറുകൾക്കകമാണ് അച്ഛൻ മാണിക്കം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അതിനിടെ സെന്റ് തോമസ് മൗണ്ട് സ്റ്റേഷനിൽ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് സത്യയെ തള്ളിയിട്ട സതീഷിനെ (23) പൊലീസ് അറസ്റ്ര് ചെയ്തു. ചെന്നൈയിലെ തൊറൈപാക്കത്തിലെ ഒളിവ് കേന്ദ്രത്തിൽ നിന്ന് ഇന്നലെ രാവിലെയാണ് പ്രതിയെ പിടികൂടിയത്.
മാണിക്കത്തിന്റെയും മകളുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാണിക്കത്തിന്റെയും ഹെഡ് കോൺസ്റ്റബിൾ രാമലക്ഷ്മിയുടെയും മകളാണ് സത്യ. വ്യാഴാഴ്ച സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ വച്ചാണ് സത്യയും സതീഷുമായി വഴക്കുണ്ടായത്. തുടർന്നാണ് താംബരത്തു നിന്ന് ചെന്നൈ ബീച്ചിലേക്ക് പോവുകയായിരുന്ന സബർബൻ ട്രെയിനിന് മുന്നിലേക്ക് സത്യയെ തള്ളിയിടുകയായിരുന്നു. പ്രതിക്ക് പെൺകുട്ടിയെ കുറച്ചുകാലമായി പരിചയമുണ്ടായിരുന്നെന്ന് ചെന്നൈ പൊലീസ് പറഞ്ഞു. മാസങ്ങൾക്ക് മുമ്പും സത്യയെ സതീഷ് ആക്രമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |