SignIn
Kerala Kaumudi Online
Friday, 19 April 2024 7.11 PM IST

2030ൽ ഉപയോഗത്തിന്റെ നാലിലൊന്ന് എണ്ണ ഇന്ത്യ ഉത്പാദിപ്പിക്കും

hardeep

ന്യൂഡൽഹി: ഇന്ത്യൻ പെട്രോളിയം വ്യവസായം അവസരത്തിന്റെ കൊടുമുടിയിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. 2030ൽ ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 25 ശതമാനവും രാജ്യത്ത് ഉത്പാദിപ്പിക്കാൻ കഴിയും. നിലവിൽ ഇന്ത്യയിൽ പ്രതിദിനം അഞ്ച് ദശലക്ഷം ബാരൽ പെട്രോളിയമാണ് ഉപയോഗിക്കുന്നത്. അത് മൂന്ന് ശതമാനം വർദ്ധിക്കുകയാണ്. ഇത് ആഗോള ശരാശരിയായ ഒരു ശതമാനത്തേക്കാൾ കൂടുതലാണ്. മൂന്ന് ദിവസത്തെ സൗത്ത് ഏഷ്യൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിലെ എത്തനോൾ മിശ്രിതം 2013ൽ 0.67 ശതമാനത്തിൽ നിന്ന് 2022 മേയിൽ 10 ശതമാനമായി വർദ്ധിച്ചു. 2050ൽ പ്രകൃതിവാതകത്തിന്റെ ആവശ്യം അഞ്ചിരട്ടിയായി വളരും.

ലക്ഷ്യം 25 % ഉത്പാദനം

 2030ൽ ലക്ഷ്യമിടുന്ന ക്രൂഡ് ഓയിൽ ഉത്പാദനം- 25 %

 ദിവസവും ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡോയിൽ- 5 ദശലക്ഷം ബാരൽ

 ക്രൂഡോയിൽ ഉപയോഗത്തിലുണ്ടായ വർദ്ധനവ്- 3 %

 ഉപയോഗം ആഗോള ശരാശരിയെക്കാൾ കൂടുതലുള്ളത്- 1%

 2013ൽ പെട്രോളിലെ എത്തനോൾ മിശ്രിതം- 0.67%

 2022 മേയിൽ വർദ്ധിച്ചത്- 10%

 2050ൽ പ്രകൃതിവാതകത്തിന്റെ ആവശ്യം അഞ്ചിരട്ടിയാകും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.