ന്യൂഡൽഹി: ഇന്ത്യൻ പെട്രോളിയം വ്യവസായം അവസരത്തിന്റെ കൊടുമുടിയിലാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. 2030ൽ ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 25 ശതമാനവും രാജ്യത്ത് ഉത്പാദിപ്പിക്കാൻ കഴിയും. നിലവിൽ ഇന്ത്യയിൽ പ്രതിദിനം അഞ്ച് ദശലക്ഷം ബാരൽ പെട്രോളിയമാണ് ഉപയോഗിക്കുന്നത്. അത് മൂന്ന് ശതമാനം വർദ്ധിക്കുകയാണ്. ഇത് ആഗോള ശരാശരിയായ ഒരു ശതമാനത്തേക്കാൾ കൂടുതലാണ്. മൂന്ന് ദിവസത്തെ സൗത്ത് ഏഷ്യൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിലെ എത്തനോൾ മിശ്രിതം 2013ൽ 0.67 ശതമാനത്തിൽ നിന്ന് 2022 മേയിൽ 10 ശതമാനമായി വർദ്ധിച്ചു. 2050ൽ പ്രകൃതിവാതകത്തിന്റെ ആവശ്യം അഞ്ചിരട്ടിയായി വളരും.
ലക്ഷ്യം 25 % ഉത്പാദനം
2030ൽ ലക്ഷ്യമിടുന്ന ക്രൂഡ് ഓയിൽ ഉത്പാദനം- 25 %
ദിവസവും ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡോയിൽ- 5 ദശലക്ഷം ബാരൽ
ക്രൂഡോയിൽ ഉപയോഗത്തിലുണ്ടായ വർദ്ധനവ്- 3 %
ഉപയോഗം ആഗോള ശരാശരിയെക്കാൾ കൂടുതലുള്ളത്- 1%
2013ൽ പെട്രോളിലെ എത്തനോൾ മിശ്രിതം- 0.67%
2022 മേയിൽ വർദ്ധിച്ചത്- 10%
2050ൽ പ്രകൃതിവാതകത്തിന്റെ ആവശ്യം അഞ്ചിരട്ടിയാകും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |