ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനിയുടെയും രവിചന്ദ്രന്റെയും ശിക്ഷയിളവിനായി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയെ പിന്തുണച്ച് തമിഴ്നാട് സർക്കാർ മറുപടി സത്യവാങ്മൂലം നൽകി. സർക്കാരിനോട് കോടതി പ്രതികരണം തേടിയിരുന്നു.
2018 സെപ്തംബറിൽ ശിക്ഷയിളവ് അനുവദിക്കണമെന്ന് തമിഴ്നാട് മന്ത്രിസഭ ഗവർണർക്ക് ശുപാർശ നൽകിയിരുന്നു. നിലവിൽ ഇരുവരും തമിഴ്നാട് സർക്കാർ അനുവദിച്ച പരോളിലാണ്. പ്രതികൾ മദ്രാസ് ഹൈക്കോടതിയിൽ മോചന ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ആർട്ടിക്കിൾ 142ന്റെ പ്രത്യേകാധികാരം പ്രയോഗിക്കാൻ അധികാരമില്ലെന്നും പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |