ചെന്നൈ: വാടക ഗർഭധാരണ വിവാദത്തിനിടെ പുതിയ വെളിപ്പെടുത്തലുമായി നയൻതാരയും വിഘ്നേഷ് ശിവനും. ആറു വർഷം മുമ്പ് വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞതാണെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിനുള്ള നടപടികൾ തുടങ്ങിയതെന്നും തമിഴ്നാട് ആരോഗ്യവകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ ഇരുവരും അറിയിച്ചതായി തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവാഹ രജിസ്ട്രേഷൻ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികൾ ജനിച്ച വിവരം ഇരുവരും അറിയിച്ചതിനെത്തുടർന്ന് വലിയ വിവാദം ഉയർന്നിരുന്നു. വാടക ഗർഭധാരണത്തിലൂടെയാണ് കുട്ടികളുണ്ടായതെന്നും ഇത് നിയമവിരുദ്ധമാണെന്നുമുള്ള അഭിപ്രായങ്ങളുയർന്നതോടെ തമിഴ്നാട് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |