ന്യൂഡൽഹി: നവജാത ശിശുക്കൾക്ക് ആധാർ നമ്പർ ഉള്ള ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടി ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കും. ഫോട്ടോ മാത്രമുള്ള ആധാർ കാർഡ് ആണ് നവജാത ശിശുക്കൾക്ക് നൽകുക. അഞ്ചു വയസ് തികയുമ്പോൾ മാത്രമെ ഇവരുടെ ബയോമെട്രിക് വിവരങ്ങൾ ആധാർ നമ്പരിനൊപ്പം ചേർക്കൂ. 15 വയസ് തികയുമ്പോൾ ഇത് പുതുക്കണം.
നവജാത ശിശുക്കൾക്ക് ആധാർ നമ്പർ നൽകാനുള്ള നടപടി കഴിഞ്ഞ വർഷം 16 സംസ്ഥാനങ്ങളിൽ തുടങ്ങിയിരുന്നു. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒാഫ് ഇന്ത്യയും(യു.ഐ.എ.ഐ) ഇന്ത്യൻ രജിസ്ട്രാർ ജനറൽ ഒാഫീസും സഹകരിച്ച് ഇത് രാജ്യവ്യാപകമാക്കാനാണ് നീക്കം.
10 വർഷത്തിലേറെ പഴക്കമുള്ള ആധാർ കാർഡ് ഉടമകൾ വിലാസം അടക്കം പുതിയ വിവരങ്ങൾ ചേർത്ത് പുതുക്കണമെന്ന് യു.ഐ.ഡി.എ.ഐ കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. ആപ്പു വഴി ഓൺലൈനായും ആധാർ കേന്ദ്രങ്ങളിലും ഇതു ചെയ്യാനാകും. വിലാസം പരിഷ്‌കരിക്കാൻ 50രൂപയാണ് നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |