ലക്‌നൗ: പ്ലാസ്‌മയ്‌ക്ക് പകരം മുസമ്പി ജ്യൂസ് ശരീരത്തിൽ കയറ്റിയതിനെത്തുടർന്ന് ഡെങ്കിപ്പനി രോഗി മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് പ്രയാഗ്‌രാജിലെ ഗ്ലോബൽ ഹോസ്‌പിറ്റൽ ആൻഡ് ട്രോമ സെന്റർ പൂട്ടി സീൽ ചെയ്തു. പ്രയാഗ്‌രാജ് സ്വദേശിയായ പ്രദീപ് പാണ്ഡെയാണ് (32) മരിച്ചത്. പ്ലാസ്‌മയ്ക്കു പകരം മുസമ്പി ജ്യൂസ് നൽകിയതിനെ തുടർന്നാണ് പ്രദീപ് മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. തുർന്ന് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് വ്യക്തമായി.
സംഭവത്തിൽ ആശുപത്രി സീൽ ചെയ്യുകയും പിടിച്ചെടുത്ത പായ്‌ക്കറ്റുകൾ പരിശോധനയ്ക്കായി അയച്ചെന്നും ഉപ മുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. 14നാണ് പ്രദീപ് പാണ്ഡെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |