മുംബയ്: നവംബർ ഒന്നു മുതൽ 15 വരെ മുംബയിൽ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരൽ, നിയമവിരുദ്ധമായ ഘോഷയാത്ര, ഉച്ചഭാഷിണികളുടെ ഉപയോഗം തുടങ്ങിയവയ്ക്കും നിരോധനമുണ്ട്. ക്രമസമാധാനം തകർക്കാൻ സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ നിരോധനാജ്ഞ ഏർപ്പെടുത്തിയത്. വിവാഹം, ശവസംസ്കാരം, ക്ലബുകൾ, കമ്പനികൾ, സഹകരണ സംഘങ്ങൾ, തിയേറ്ററുകൾ, സിനിമാ ഹാളുകൾ എന്നിവിടങ്ങളിലെ കൂടിച്ചേരലുകൾ ശിക്ഷാർഹമാണ്. ബാൻഡ് ഉപയോഗം, പടക്കം പൊട്ടിക്കൽ എന്നിവയ്ക്കും നിരോധനമുണ്ട്. പൊതുസുരക്ഷയും ക്രമസമാധാനവും കണക്കിലെടുത്ത് നവംബർ മൂന്ന് മുതൽ ഡിസംബർ രണ്ട് വരെ ആയുധങ്ങളും തോക്കുകളും പ്രദർശിപ്പിക്കുന്നതും കൈവശം വയ്ക്കുന്നതും വിലക്കിയിട്ടുണ്ട്. സാമൂഹ്യ ധാർമ്മികതയിൽ പ്രശ്നമുണ്ടാക്കുന്നതോ സർക്കാരിനെ അട്ടിമറിക്കുന്നതോ അപകടം ഉണ്ടാക്കുന്നതോ ആയ ചിത്രങ്ങളും അടയാളങ്ങളും ബോർഡുകളും പ്രദർശിപ്പിക്കാനോ പ്രസിദ്ധീകരിക്കാനോ പാടില്ല. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |