ന്യൂഡൽഹി: പാകിസ്ഥാൻ അധിനിവേശം നടത്തിയ ഇന്ത്യൻ മണ്ണ് തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. കരസേനയുടെ കാലാൾപ്പട ദിനത്തിന്റെ 76-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ശ്രീനഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അധിനിവേശ കാശ്മീരിൽ പാകിസ്ഥാൻ മനുഷ്യാവകാശലംഘനം നടത്തുകയാണ്. ഇതിന് പാകിസ്ഥാൻ മറുപടി പറയേണ്ടിവരും. അവിടെ വിദ്വേഷത്തിന്റെ വിത്ത് പാകുന്ന പാകിസ്ഥാന് തിരിച്ചു കിട്ടുന്നത് മുള്ളുകളായിരിക്കും. അധിനിവേശ കാശ്മീരിലെ ജനങ്ങൾക്ക് എന്തൊക്കെ അവകാശങ്ങളാണ് നൽകുന്നതെന്ന് വ്യക്തമാക്കാൻ രാജ്നാഥ് സിംഗ് പാകിസ്ഥാനെ വെല്ലുവിളിച്ചു.
ഭീകരരെ സൈന്യം വധിക്കുമ്പോൾ മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി രംഗത്തെത്തുന്ന സംഘടനകൾ വീരമൃത്യു വരിക്കുന്ന സൈനികരെയും കൊല്ലപ്പെടുന്ന സാധാരണക്കാരെയും കാണുന്നില്ല. അവരും മനുഷ്യാവകാശങ്ങളുള്ളവരാണ്. ഭീകരവാദികൾ മതത്തെ കൂട്ടുപിടിക്കുകയാണ്. എന്നാൽ എല്ലാ മതങ്ങളിലുമുള്ളവരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നത്. സ്വാർത്ഥ രാഷ്ട്രീയത്തിന്റെ ഇരയാണ് കാശ്മീർ. സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വർഷമായിട്ടും കാശ്മീർ വിവേചനം നേരിടുകയാണ്. എന്നാൽ നരേന്ദ്ര മോദി സർക്കാർ ഈ വിവേചനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |