ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിലെ ഉള്ളടക്കം സംബന്ധിച്ച ഐ.ടി നിയമ ഭേദഗതിയുടെ വിജ്ഞാപനം ഇറങ്ങി. സമൂഹമാദ്ധ്യമ കമ്പനികളുടെ ഗ്രീവൻസ് ഓഫീസറുടെ തീരുമാനങ്ങളിൽ തൃപ്‌തിയില്ലെങ്കിൽ പരാതികൾ പരിഹരിക്കാനുള്ള മൂന്നംഗ ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിക്ക് (ജി.എ.സി) അപ്പീൽ നൽകാം. ജി.എ.സിയുടെ തീരുമാനങ്ങൾ അംഗീകരിക്കാൻ ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികൾക്കടക്കം ബാദ്ധ്യതയുണ്ട്. ദേദഗതി പ്രകാരം ഉപയോക്താക്കൾ പോസ്റ്റു ചെയ്യുന്ന ഉള്ളടക്കം അശ്ലീലം നിറഞ്ഞതും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതും ആകരുത്. വിദ്വേഷ പ്രസംഗം, നിയമവിരുദ്ധ പ്രവർത്തനം, രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, പ്രതിരോധം, പരമാധികാരം എന്നിവയെ ബാധിക്കുന്നതുമാകരുത്.
നിയമങ്ങൾ ലംഘിക്കുന്ന ഒരു പോസ്റ്റിനെതിരെ പരാതിയുണ്ടെങ്കിൽ, 24 മണിക്കൂറിനുള്ളിൽ അത് അംഗീകരിച്ച് 15 ദിവസത്തിനുള്ളിൽ പരിഹരിക്കണം. വിവാദ പോസ്റ്റുകൾ 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |