ബംഗളൂരു: ബി.ജെ.പിയിൽ ചേരാനൊരുങ്ങിയ കർണാടകയിലെ ജനതാദൾ സെക്കുലർ നേതാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മല്ലികാർജുൻ മുത്യാലാണ് (64) അടുത്ത ദിവസം ബി.ജെ.പിയിൽ ചേരാനിരിക്കെ കൊല്ലപ്പെട്ടത്. ഇയാളുടെ ഇലക്ട്രോണിക്സ് കടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുത്യാലിന്റെ ജനനേന്ദ്രിയത്തിലും മുറിവേറ്റിട്ടുണ്ട്. കടയിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ട്. കവർച്ചയ്ക്കിടെ മോഷ്ടാക്കൾ മുത്യാലിനെ കൊലപ്പെടുത്തിയതാണെന്നും സൂചനയുണ്ട്.
കല്ലുകൊണ്ട് ആക്രമിക്കപ്പെട്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പങ്കെടുത്ത പരിപാടിയിൽ മുത്യാൽ പങ്കെടുത്തിരുന്നു. കർണാടകയിലെ കലബുറഗി ജില്ലയിൽ നിന്നുള്ള മുത്യാൽ ഏതാനും ദിവസം മുമ്പാണ് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചത്.
അച്ഛനെ കൊലപ്പെടുത്തി പണം തട്ടിയെടുത്ത ശേഷം കടയിലുണ്ടായിരുന്ന രേഖകൾ മോഷ്ടാക്കൾ നശിപ്പിച്ചെന്ന് മുത്യലിന്റെ മകൻ വെങ്കിടേഷ് പറഞ്ഞു. വടക്കൻ കർണാടകയിലെ സ്വാധീനമുള്ള സേദം കോലി കബാലിഗ സമുദായത്തിന്റെ കലബുറഗി താലൂക്കിലെ ഓണററി പ്രസിഡന്റായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |