SignIn
Kerala Kaumudi Online
Friday, 29 March 2024 1.18 PM IST

ബാങ്കുകളും തിരിച്ചുപിടിച്ചത് 2.43 ലക്ഷം കോടി രൂപ

bankbank

ന്യൂഡൽഹി: നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (എൻ.സി.എൽ.ടി) നേതൃത്വത്തിലുള്ള പാപ്പരത്വ പരിഹാര പ്രക്രിയകളിലൂടെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കടത്തിലായ കമ്പനികളിൽ നിന്നും മറ്റുമായി 2.43 ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചു. കഴിഞ്ഞ സെപ്‌തംബർ വരെ 7.91 ലക്ഷം കോടി രൂപയുടെ കട ബാദ്ധ്യതകളുടെ ക്ളെയിമുകളാണ് എൻ.സി.എൽ.ടിയുടെ മുന്നിൽ വന്നതെന്നും ഇൻസോൾവൻസി ആൻഡ് ബാങ്ക്രപ്സി ബോർഡ് ഒഫ് ഇന്ത്യയുടെ (ഐ.ബി.ബി.ഐ) ത്രൈമാസ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കടം തിരിച്ചു പിടിക്കൽ നടപടി 180 ദിവസത്തിനുള്ളിൽ തീർക്കണമെന്ന ചട്ടം പാലിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. ചില നടപടികൾ 270 ദിവസം വരെ നീളുന്നു. നടപടികൾ വേഗത്തിലാക്കാൻ എൻ.സി.എൽ.ടിയിൽ കൂടുതൽ ജുഡിഷ്യൽ അംഗങ്ങളെയടക്കം സർക്കാർ നിയമിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.