ന്യൂഡൽഹി: കേസുകൾ പെട്ടെന്ന് തീർപ്പാക്കാനായി സുപ്രീം കോടതി ബെഞ്ചുകൾ ദിവസവും പത്ത് ട്രാൻസ്‌ഫർ ഹർജികളും അത്രയും ജാമ്യാപേക്ഷകളും പരിഗണിക്കാൻ സുപ്രീം കോടതി ജഡ്ജിമാരുടെ യോഗത്തിൽ തീരുമാനിച്ചതായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. വ്യക്തിസ്വാതന്ത്ര്യത്തിന് മുൻഗണന നൽകേണ്ടത് കൊണ്ടാണ് ജാമ്യഹർജികൾക്ക് പരിഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകളിൽ അതിവേഗം പരിഹാരം കാണാൻ നടപടി സ്വീകരിക്കും. 13 ബെഞ്ചുകളും വിവാഹ തർക്കങ്ങളുമായി ബന്ധപ്പെട്ട 10 ട്രാൻസ്ഫർ ഹർജികളും പത്ത് ജാമ്യഹർജികളും ദിവസവും കേൾക്കാൻ സുപ്രീം കോടതിയുടെ ഫുൾ കോർട്ട് യോഗത്തിലാണ് തീരുമാനിച്ചത്. ഇങ്ങനെ ഓരോ ബെഞ്ചും 10 ട്രാൻസ്ഫർ കേസുകളെടുത്താൽ പ്രതിദിനം 130 കേസുകൾ പരിഗണിക്കാനാകും. ശീതകാല അവധിക്ക് മുമ്പ് അത്തരം എല്ലാ കേസുകളും ജാമ്യാപേക്ഷകളും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവാഹ ട്രാൻസ്ഫർ കേസുകളുമായി ബസപ്പെട്ട 3,000 ഹർജികളാണ് സുപ്രീം കോടതിയിൽ കെട്ടിക്കിടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |