SignIn
Kerala Kaumudi Online
Saturday, 20 April 2024 7.48 AM IST

ഡൽഹി മസ്‌ജിദിൽ പെൺകുട്ടികൾക്ക് വിലക്ക്: വിവാദമായപ്പോൾ പിൻവലിച്ചു

mas

ന്യൂഡൽഹി: ചരിത്രസ്‌മാരകമായ ജമാ മസ്ജിദ് വളപ്പിൽ സ്‌ത്രീകൾ ഒറ്റയ്‌ക്കും കൂട്ടമായും പ്രവേശിക്കുന്നത് വിലക്കിയ നടപടി വിവാവദമായതോടെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയുടെ ഇടപെട്ട് പിൻവലിപ്പിച്ചു. സ്‌‌ത്രീകളും പെൺകുട്ടികളും ഒറ്റയ്‌ക്കുവന്ന് പുരുഷന്മാരെ കാത്തു നിൽക്കുന്ന സ്ഥലമായി മസ്‌ജിദ് പരിസരം മാറിയെന്ന് പറഞ്ഞാണ് വിലക്കേർപ്പെടുത്തിയത്.

വിലക്കിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെയാണ് വി.കെ. സക്‌സേന ഇടപെട്ടത്. തുടർന്ന് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ഖുഖാരിയുമായി സംസാരിച്ച സക്‌സേന ഉത്തരവ് പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു. സന്ദർശകർ മസ്‌ജിദിന്റെ പരിശുദ്ധി പരിപാലിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന ഉപാധിയോടെ വിലക്ക് പിൻവലിക്കാമെന്ന് ഇമാം അറിയിച്ചു.

 ദൃശ്യ ചിത്രീകരണം വിലക്കി

വിലക്ക് സ്ത്രീ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി വനിത കമ്മിഷൻ (ഡി.സി.ഡബ്ലിയു) മേധാവി സ്വാതി മലിവാൾ മസ്‌ജിദ് അധികാരികൾക്ക് നോട്ടീസ് അയച്ചിരുന്നു. സ്‌ത്രീകൾ ഒറ്റയ്‌ക്കും കൂട്ടമായും വരുന്നത് വിലക്കി മൂന്ന് പ്രധാന പ്രവേശന കവാടങ്ങൾക്ക് പുറത്ത് നോട്ടീസ് പതിച്ചിരുന്നു. മസ്ജിദ് വളപ്പിൽ വീഡിയോ ചിത്രീകരണവും വിലക്കി. അതേസമയം ആരാധനയ്‌ക്കായി വന്ന വനിതാ സംഘങ്ങളെയും കുടുംബാംഗങ്ങളുമൊത്ത് വന്ന സ്‌ത്രീകളെയും കയറ്റിയെന്നും ഇമാം ബുഖാരി പറഞ്ഞു.

'ജുമാ മസ്ജിദിൽ സ്ത്രീകളുടെ പ്രവേശനം നിരോധിക്കുന്നത് തെറ്റാണ്. പുരുഷനെപ്പോലെ പ്രാർത്ഥിക്കാനുള്ള അവകാശം സ്ത്രീകൾക്കുമുണ്ട്. പ്രവേശനം നിരോധിക്കാൻ ആർക്കും അവകാശമില്ല".

- സ്വാതി മലിവാൾ, ഡൽഹി വനിത കമ്മിഷൻ (ഡി.സി.ഡബ്ലിയു) മേധാവി

'സ്ത്രീകൾ ഒറ്റയ്ക്ക് വരുമ്പോൾ അനുചിതമായ പ്രവൃത്തികൾ കാണപ്പെടുന്നു. പരിസരത്ത് വീഡിയോ ചിത്രീകരിക്കുന്നു. മത സ്ഥാപനങ്ങൾ വിനോദത്തിനായി ഒത്തുകൂടാനുള്ള സ്ഥലമല്ല".

- സബിയുള്ള ഖാൻ, ജമാ മസ്ജിദ് പി.ആർ.ഒ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.